രാപ്പകൽ
വെളിച്ചം തേടി യാത്രപോയ ഒരാൾ എന്നോട് പറഞ്ഞു. "ബുദ്ധനാണു ഞാൻ". ഉദയസൂര്യന്റെ നാടായ ജപ്പാനിൽ നിന്നു വന്ന ചുവപ്പു പുതച്ച സന്യാസിയെപ്പോലെ ഒരാൾ.
എന്റെ പഴയ ഒരു സുഹൃത്ത് ഓടക്കുഴൽ വായിച്ചിരുന്നു. ഞങ്ങളയാളെ മുരളീ ഗായകൻ എന്നു വിളിച്ചിരുന്നു. ഓടക്കുഴൽ വായിയ്ക്കുന്ന കോളേജിലെ ഒരേ ഒരാൾ. മുരളീഗായകനും സുഹൃത്തുക്കളും ഒരു നാൾ എഴുത്തു തുടങ്ങി.. പലതും.. കവിതകൾ, കഥകൾ. അതെല്ലാം പഴയകാല കഥകൾ. ഇന്നത്തെ കഥ പോലെയല്ല.
ഇന്നത്തെ കഥകൾ പലതും അടഞ്ഞ വാതിലിൻ പഴുതിലൂടെ കാണുന്ന ജീവിതങ്ങൾ . 2001 ൽ വേൾഡ് ടവർ സെന്ററിലൂടെ കടന്നു പോയ രണ്ട് 767 ജെറ്റ് പ്ലെയ്നുകൾ, ഇൻഡോനേഷ്യയിലെ സുനാമിയിൽ ഒഴുകിയ ജീവിതങ്ങൾ , ടർക്കിയിലെയും, പാക്കിസ്ഥാനിലെ ഭൂചലനം, ആഥൻസിലെ ഒളിമ്പിക്സ്, അഫ്ഗാനിസ്ഥാൻ..... ചിലർ നൂറ്റാണ്ടുകൾ പിന്നോട്ട് നടന്ന് മോഹൻജദാരോ ഹാരപ്പ സംസ്കാരം തേടും.
ലോകം കഥയിലൂടെ ഉണരുന്ന ഒരു വിസ്മയമാകുന്നു. വെളിച്ചവും, ഇരുട്ടും ഇടവിട്ട് വരുന്ന രാപ്പകലുകൾ പോലെ യാഥാസ്ഥിതികതയിൽ നിന്നകന്നുണരുന്ന സൃഷ്ടികൾ.
സന്യസിയ്ക്കാൻ ഹിമവൽ ശൃംഗങ്ങളിലേയ്ക്കു യാത്ര പോകുമ്പോഴും കഥയെഴുതുന്നവർ അവിടെ ഒരു വാതില്പഴുത് കണ്ടെത്തും. രാപ്പകലുകളുടെ നിറഭേദങ്ങളറിയാൻ അവർക്കെന്നും ഒരു കൗതുകമുണ്ടാകും.
No comments:
Post a Comment