വലിയ ചെറിയ ലോകം.
ഇന്നു ഞാൻ ലോകം കാണുന്നത് വേറൊരു സൂക്ഷ്മദർശിനിയിലൂടെ. ഒരു പ്രത്യേകത. എല്ലാറ്റിനും ഒരു മാറ്റം. ഒരു ചെറിയ ഭൂമി വളർന്നു വലുതായി. മഹായുദ്ധങ്ങൾ കണ്ട് മരവിച്ച മുഖമുള്ള ഒരു ഭൂമി. അതിന്റെയുള്ളിൽ എന്റെ ജീവൻ ഭദ്രം.
സംവൽസരങ്ങൾക്ക് മുൻപിൽ സഹാറ ഒരു സമുദ്രമായിരുന്നു. മാറ്റങ്ങൾ കാലത്തിനും. ചാർമുടിയിലെ കാട്ടുപ്രദേശത്ത് ബജി വിൽക്കുന്ന എഴുതാനും വായിയ്ക്കാനും അറിയാത്ത ഒരാളോട് ബെൻസ്, ക്ലാസിക് പോളോ, കൊളംബസ് എന്നൊക്ക പറയാനാവില്ല. ബജി നന്നായി എന്നു പറയാം. ഒരേ ലോകത്തിലെ പല വിധത്തിലുള്ള ജീവഗതികൾ.
എഴുതാൻ ഒരുപാടു നല്ല കാര്യങ്ങൾ ഈ ഭൂലോകത്തുള്ളപ്പോൾ ചിലർ മാത്രം ഭൂമിയുടെ ഒരു ഭാഗം അടർത്തി മാറ്റി കീറി മുറിയ്ക്കുന്നു. ജിയോളജിയിൽ ഉപരിപഠനം, ഉപജീവനം. അവരുടെ ജോലി അതവർ ഭംഗിയായി ചെയ്യുന്നു. ചിലപ്പോൾ വിലപിടിപ്പുള്ള നിധികൾ കൈയിൽ വരും. ചിലർക്ക് താല്പര്യം ഭൂമിയുടെ അവസ്ഥാന്തരങ്ങളെ പിന്തുടരുക എന്ന വിഷമമേറിയ ജോലി. ഭൂമി മഞ്ഞിലുറയുന്ന കാലം, ഇലപൊഴിയിക്കുന്ന കാലം, പൂക്കളുണർത്തുന്ന കാലം ഇവയൊക്കെ കൃത്യമായി സൂക്ഷമ ദർശിനിയിലൂടെ രേഖപ്പെടുത്തുക.
നമ്മൾ ജീവിയ്ക്കുന്ന ഭൂമി ഇന്നൊരു മഹാസംഭവം. ഹിരോഷിമയിൽ വീണ അണുബോംബിൽ നിന്നും ലോകം ഒന്നും അറിഞ്ഞില്ല. ഇറാക്ക് പുകയുന്നു. സുഡാനിൽ ഭഷ്യ ക്ഷാമം. എന്നും മിസൈലുകളുടെ ടെസ്റ്റ്റ്റ് ഡ്രൈവ്. ലോക സമാധാനം എവിടെ. സമാധാനരേഖകൾ ഐക്യരാഷട്രസഭയിലുറങ്ങുന്നു. യുറാനസ്, നെപ്ട്യൂൻ, പ്ളൂട്ടോ പിന്നെ കുറെ ചെറിയ ഉപഗ്രഹങ്ങൾ ഇവർ ഭൂമിയെ പിന്തുടരുന്നു. അവർക്കെല്ലാം ഭൂമിയോട് വലിയ സ്നേഹം.
ഭൂമി ഒരു സഹന ശേഷിയുള്ള ഗ്രഹം. ജീവൻ തുടിയ്ക്കുന്ന ഗ്രഹം. ജീവന്റെ വില അറിയുന്നവർ അണുബോംബുകളുമായി വരില്ല. എത്ര മഹായുദ്ധങ്ങൾ കഴിഞ്ഞാലും ഈ ഭൂമിയെന്തേ ഇങ്ങനെ എന്ന് ചിന്തിച്ചു അവർ സൗരയൂഥത്തിൽ ഉച്ചകോടി സമ്മേളങ്ങൾ നടത്തുന്നു. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ജീവന്റെ ഉറവിടം തേടി അലയുന്നു.
No comments:
Post a Comment